Pages

Sunday, July 17, 2016

കോവക്കക്കാലം

         വളരെക്കാലത്തിന് ശേഷമാണ് ഒരു വേനലവധിക്കാലം മുഴുവന്‍ വീട്ടില്‍ കഴിയാനുള അവസരം ഇത്തവണ ലഭിച്ചത്.അതിനാല്‍ തന്നെ ചി കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് എനിക്ക് സമയം കിട്ടി.സ്വയം കൃഷി ചെയ്ത് പച്ചക്കറി ഉണ്ടാക്കുന്നതിലു രസം ചെറുപ്പത്തിലേ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞിരുന്നു.തൊടിയില്‍ മുഴുവന്‍ പയറ്‌ വളി പിടിച്ച് അതില്‍ കുറിയ ഒരു തരം പയറ്‌ പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രം എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.അന്ന് പയറ്‌ നുളുന്നതും പയറ്‌ തിന്നാന്‍ തത്തയെപ്പോലു ഒരു പച്ചക്കിളി വരുന്നതും പയറ്‌ കൊറിക്കാന്‍ വരുന്ന അണ്ണാനെ കെണി വച്ച് പിടിക്കുന്നതും എല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

          ബി.എഡിന്പഠിക്കുമ്പോള്‍ സ്വയം കുഴി എടുത്ത് ഞാന്‍ കുറെ ചേന കൃഷി ചെയ്തിരുന്നു.വീട്ടിലെ പച്ചക്കറി ഉല്പന്നങ്ങള്‍ എത്ര അധികമുണ്ടായാലും ഇതുവരെ വിറ്റതായി എന്റെ ഓര്‍മ്മയില്‍ എവിടെയും ഇല്ല.പക്ഷെ എന്റെ മാതാപിതാക്കള്‍ അത് ചുറ്റുവട്ടത്തുള എല്ലാവര്‍ക്കും കൊടുത്തിരുന്നതായി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.ആ ഒരു ശീലം ഞാന്‍ മുതിര്‍ന്നപ്പോഴും തുടരുന്നു.

          മുമ്പ് ഒരുപാട് തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ കോവക്ക (കോവല്‍) വളി പിടിപ്പിക്കലായിരുന്നു ഇത്തവണത്തെ പ്രധാന കൃഷി. കോവക്കക്ക് നല്ലവണ്ണം വെളം വേണം എന്നാണ് എല്ലാവരും പറഞ്ഞത്.സ്വന്തമായി കിണര്‍ ഇല്ലാത്തതിനാലും വെളത്തിന് വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നതിനാലും വെളത്തിന്റെ കാര്യത്തില്‍ ഒരു ആശങ്ക ഉണ്ടായിരുന്നു.പക്ഷെ അവയെല്ലാം അസ്ഥാനത്താക്കി ദൈവം എന്റെ ആഗ്രഹം നിറവേറ്റി.
            വീടിനോട് ചേര്‍ന്ന് ഒരു കോവക്ക വളി ഉണ്ടായപ്പോള്‍ ഒരു നൈലോണ്‍ വല വാങ്ങി അതിന് പടരാനുള സൌകര്യം ഉണ്ടാക്കി. പന്തല്‍ കെട്ടിയപ്പോഴെല്ലാം അത് പരാജയമായിരുന്നതിനാലാണ് വല പരീക്ഷിച്ചത്. വെളം ലഭിക്കുന്ന ദിവസങ്ങളില്‍ എന്നും അത്യാവശ്യം വെളം നല്‍കി.വളി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അവിടെയും ഇവിടെയും പൂവിടാന്‍ തുടങ്ങി.വിടര്‍ന്ന പൂക്കളെല്ലാം കായയാകുന്ന കാഴ്ച കണ്ട് ഞാന്‍ അന്തം വിട്ടു. പടര്‍ന്ന് പന്തലിച്ച കോവക്ക വളി കണ്ട് അയല്‍‌വാസികളും അത്ഭുതം കൂറി.
              വളിയില്‍ നിറയെ കായകള്‍ തൂങ്ങാന്‍ തുടങ്ങിയതോടെ എന്റെയും കുടുംബത്തിന്റെയും സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ വിളവെടുപ്പ് നടത്തി.എന്നും ഓരോ കുട്ട നിറയെ കോവക്ക കിട്ടി.
അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്ക് മുഴുവന്‍ ഞങ്ങളുടെ വിഷരഹിതമായ കോവക്ക പച്ചയായി ഭക്ഷിക്കാനും തോരന്‍ വയ്ക്കാനും നല്‍കി.ഭക്ഷണ സംരക്ഷണ മാര്‍ഗ്ഗങ്ങളെ പറ്റി ക്ലാസ്സില്‍ പഠിക്കാനുണ്ടായപ്പോള്‍ ലുഅ മോള്‍ കോവക്ക നെടുകെ കീറി ഉപ്പിലിട്ട് ക്ലാസ്സില്‍ അവതരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം തന്നെ കൊണ്ടുപോയ കുപ്പി കാലിയായി! മഴ തുടങ്ങിയ ഉടനെ കോവക്ക പന്തല്‍ നിലം പതിച്ചു.അന്ന് ഈ സീസണിലെ അവസാനത്തെ വിളവെടുപ്പ് നടത്തി.
            ഇത്രയും വിളവെടുത്തതോടെ ഞാന്‍ രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. അത്രയധികം വെളമൊന്നും കോവക്കക്ക് ആവശ്യമില്ല (വെളം കൂടിയാല്‍ ഒരു പക്ഷെ ഇതിലും കൂടുതല്‍ വിളവ് കിട്ടുമായിരിക്കും).ഒരു വളവും പ്രയോഗിക്കാതെ തന്നെ നന്നായി വിള തരുന്ന ഒന്നാണ് കോവക്ക.പടരാന്‍ നല്ലൊരു പന്തലും പരിചരിക്കാന്‍ നല്ലൊരു മനസ്സും ഉണ്ടായാല്‍ മാത്രം മതി.

3 comments:

Areekkodan | അരീക്കോടന്‍ said...

ഒരു വളവും പ്രയോഗിക്കാതെ തന്നെ നന്നായി വിള തരുന്ന ഒന്നാണ് കോവക്ക.പടരാന്‍ നല്ലൊരു പന്തലും പരിചരിക്കാന്‍ നല്ലൊരു മനസ്സും ഉണ്ടായാല്‍ മാത്രം മതി.

Cv Thankappan said...

കോവക്ക പിടിച്ചുകഴിഞ്ഞാല്‍ വര്‍ഷങ്ങളോളം അതിന്‍റെ ഫലം കിട്ടിക്കൊണ്ടിരിക്കും.വലിയ മുതല്‍മുടക്കൊന്നും വേണ്ടവരില്ല.
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...വായനക്കും അഭിപ്രായത്തിനും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക