Pages

Thursday, July 08, 2010

ഒരു യാത്രാമൊഴിയിലെ സംഭവങ്ങള്‍.

മിനിഞ്ഞാന്ന് ഞാന്‍ തികച്ചും അപ്രതീക്ഷിതമായി, വെറും മൂന്ന് മിനുട്ട് നേരത്തേക്ക് എന്റെ പഴയ കോളേജ് ജീവിതത്തിലേക്ക് തിരിച്ചുപോയി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് വേദിയിലായിരുന്നു സംഭവം.

സീനിയര്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ ഞാന്‍ ആദ്യമായി പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പും പരാമര്‍ശ വിധേയമായിക്കൊണ്ടിരുന്നു.ചടങ്ങില്‍ അവസാനം വരെ പങ്കെടുത്ത സ്റ്റാഫ് പ്രതിനിധി രെന്ന നിലക്കോ അതല്ല എന്നോടുള്ള സ്നേഹം കൊണ്ടോ എല്ലാവരും എന്നെ പൊക്കിപൊക്കി തല ഉത്തരത്തില്‍ മുട്ടിച്ചിരുന്നു.ഈ പൊക്കലിന് ശേഷമാണ് ചില നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ക്യാമ്പിലെ സ്ഥിരം പാട്ടുകാരനും സീനിയറുമായ മുന്‍ഷാദ് പാട്ടു പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം.ഗ്രൂപ്പിനെ കയ്യിലെടുക്കുന്ന അവന്റെ പാട്ടിന് ശേഷം മറ്റൊരു സീനിയര്‍ ആഷിറിന്റെ വക മറ്റൊരു തകര്‍പ്പന്‍ പാട്ട്.അതും കഴിഞപ്പോള്‍ മറ്റു ചില അംഗങ്ങളുടെ വക യാത്രാമൊഴിപ്പാട്ട്.ആകെക്കൂടി സമയം വളരെ വൈകിയിട്ടും സംഗതി ആവേശം മൂത്തുവരുന്ന കാഴ്ച. അതിനിടയില്‍ ആണ് ക്യാപ്റ്റന്‍ മന്‍സൂര്‍ എന്നെ ആശംസ അര്‍പ്പിക്കാന്‍ വിളിച്ചത്. ഉടന്‍ മുന്‍ഷാദ് ഒരു പാട്ട് കൂടി ആവശ്യപ്പെട്ടു.ആഷിര്‍ ‘ചല്‍ത്തേ ചല്‍ത്തേ‘ എന്ന ഗാനം തുടങ്ങിയതും സദസ്സില്‍ നിന്ന് മുന്‍ഷാദ് എണീറ്റ് വന്ന് സപ്പോര്‍ട്ട് പാടി.ഉടന്‍ സീനിയര്‍ ആയ ധനല്‍ദാസും സ്റ്റേജിലെത്തി.ഇതെല്ലാം കണ്ട് കോരിത്തരിച്ച് ഇരുന്ന എന്നെ നോക്കി ആഷിര്‍ വേദിയിലേക്ക് ക്ഷണിച്ചു.ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി.പക്ഷേ പാട്ടിന്റെ രണ്ടാം സ്റ്റാന്‍സ പാടിക്കൊണ്ട് ആഷിര്‍ എന്റെ നേരെ നടന്നു വന്ന് കൈ പിടിച്ച് വേദിയിലേക്ക് കയറ്റി!പിന്നെ ഞാനും ആ മൂവര്‍ സംഘത്തോടൊപ്പം ‘ചല്‍ത്തേ‘ ഏറ്റു പാടി.

കുട്ടികളോടൊപ്പം പാടി അവരിലൊരാളായി ഞാന്‍ ഇരുപത് വര്‍ഷം മുമ്പത്തെ എന്റെ കലാലയ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ കൂടിയ പലരുടേയും മനസ്സിലേക്ക് കൂടി ഞാന്‍ കുടിയേറപ്പെട്ട് കഴിഞ്ഞിരുന്നു എന്ന് എനിക്ക് ഇന്നലെ മുതല്‍ മനസ്സിലായിത്തുടങ്ങി.അംഗീകാരം നല്കേണ്ടിടത്ത് അത് നല്‍കിയും സംഘം ചേരേണ്ടിടത്ത് ചേര്‍ന്നും വിദ്യാര്‍ഥികളെ തൃപ്തിപ്പെടുത്തിയാല്‍ അധ്യാപകനെപറ്റിയുള്ള കുട്ടികളുടെ അഭിപ്രായം എന്നും ഉയര്‍ന്ന് നില്‍ക്കും.മേല്‍ സംഭവം വീക്ഷിച്ച ഒരു കുട്ടിയുടെ മനസ്സില്‍ നിന്നും എന്റെ മനസ്സില്‍ നിന്നും ആ രംഗങ്ങള്‍ ഒരിക്കലും മായും എന്ന് എനിക്ക് തോന്നുന്നില്ല.

3 comments:

Areekkodan | അരീക്കോടന്‍ said...

മിനിഞ്ഞാന്ന് ഞാന്‍ തികച്ചും അപ്രതീക്ഷിതമായി, വെറും മൂന്ന് മിനുട്ട് നേരത്തേക്ക് എന്റെ പഴയ കോളേജ് ജീവിതത്തിലേക്ക് തിരിച്ചുപോയി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് വേദിയിലായിരുന്നു സംഭവം.

ponmalakkaran | പൊന്മളക്കാരന്‍ said...

മാഷെ മനസുകളില്‍ കുടിയേറി കഴിഞ്ഞാല്‍ സുപ്രീംകോടതി വിചാരിച്ചാലും ഇറക്കിവിടാന്‍ പ്രയസമാന്നെ! ശ്രദ്ധിക്കണേ........................

കൂതറHashimܓ said...

ആഹാ
അടിച്ച് പൊളിച്ചല്ലേ.. :)
മാഷെന്ന ജാഡ ഇല്ലാത്ത സ്റ്റാഫിനെ പിള്ളേര്‍ക്ക് എന്നും ഇഷ്ട്ടാണ് ‍, ഒരു കൂട്ടുകാരനെ പോലെ

Post a Comment

നന്ദി....വീണ്ടും വരിക