Pages

Monday, September 10, 2007

അര്‍മാന്‍ മോല്യാരുടെ തെറ്റിദ്ധാരണ (18)

"മോലീ.....മോലീ....." ഉറക്കെ വിളിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെ വീട്ടിലെത്തി. "ഓല്‌ ബടെ ഇല്ല..." കദീശുതാത്ത എവിടുന്നോ വിളിച്ചുപറഞ്ഞു. "യൗടെ പോയതാ..?" "പീട്യേക്ക്‌..." 'ഇബനെ എന്ന് കാണാംബെന്നാലും ഇങ്ങന്യാ....സുബയിക്ക്‌ ബെന്നാലും മോന്തിക്ക്‌* ബെന്നാലും ഓന്‍ പെരേല്‌ണ്ടാവൂല....മുക്കിയ മന്തിരിനെക്കാളും ബെല്ല്യ തെരക്കാ.....' അര്‍മാന്‍ മോല്യാര്‍ ആത്മഗതം ചെയ്തു. "അന്റെ മോള്‌ സൈനബണ്ടോ ?" അര്‍മാന്‍ മോല്യാര്‍ വിളിച്ചു ചോദിച്ചു. "ഓളും ല്ല" "ങേ!!" അര്‍മാന്‍ മോല്യാര്‍ ഞെട്ടി.'അപ്പം ഞമ്മളെ തംസ്യം* സരിയാ....ഓളും അബും കൂടി ....' മോല്യാര്‍ ആലോചിച്ചു. "ഞാന്‍ അര്‍മാന്‍ മോല്യാരാ...ഓള്‌ രണ്ട്‌ മാസായി ഓത്തള്ളീ ബെന്ന്‌ട്ട്‌ന്ന് ഇന്നാ ഇച്ച്‌ ബീരം കിട്ട്യേത്‌..." അര്‍മാന്‍ മോല്യാര്‍ കദീശുതാത്തയുടെ ശബ്ദം കേട്ട ദിശയിലേക്ക്‌ തിരിഞ്ഞ്‌ വിളിച്ചു പറഞ്ഞു. "ആ....ഓള്‌ രണ്ട്‌ മാസം മുമ്പ്‌..." "ങേ!!" അര്‍മാന്‍ മോല്യാര്‍ വീണ്ടും ഞെട്ടി. കദീശുതാത്ത പറഞ്ഞത്‌ മുഴുവന്‍ കേള്‍ക്കുന്നതിന്‌ മുമ്പേ അര്‍മാന്‍ മോല്യാര്‍ തിരിച്ച്‌ നടന്നു. 'ഞി ബക്കം* അബൂന്റെ കുടീലെത്തണം...ഓനും ഔടെ ഇല്ലെങ്കി സംഗതി ആകെ കുലുമാലായി...ഛെ...ഒര്‌ ബാല്യേക്കാരനും ബാല്യേക്കാരത്തിം കല്യാണം കയ്ച്ചാതെ ഒപ്പം നടക്കാന്ന് ബെച്ചാ തെന്നെ മാനക്കേടാ...ന്നട്ട്‌ പ്പം നാടും ബ്‌ട്ട്‌ന്ന്‌ കേട്ടാ....അതും ഞമ്മളെ ഓത്തള്ളീല്‌ പട്‌ച്ചുമ്പം....ബേം കല്യാണം നടക്കട്ടെ ന്ന് ബിചാരിച്ചാ കലായീല്‌ ഞമ്മള്‌ തെന്നെ പോയി ബീരം കൊട്‌ത്തത്‌...' ഓരോന്നാലോചിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ അബുവിന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു. "അബോ....മോനേ അബോ..." അബുവിന്റെ വീട്ടിലെത്തി അര്‍മാന്‍ മോല്യാര്‍ വിളിച്ചു.ഉത്തരമൊന്നും കിട്ടാത്തതിനാല്‍ അര്‍മാന്‍ മോല്യാര്‍ ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു. "അബോ...ആ...ബോ..." "ആ....ആരാ..." അകത്ത്‌ നിന്നും ബീപാത്തുവിന്റെ താഴ്‌ന്ന ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ വീട്ടിലേക്ക്‌ കയറി. "ഞാനാ....അര്‍മാന്‍ മോല്യാര്‌....അബു ഇല്ലേ ബടെ?" "ഇല്ല.." "ങ്‌ ഹേ!!!!ഓന്‍ യൗട്‌ക്കാ പോയേ..?" "ഇച്ച്‌ ബീരംല്ല..." "ബീരംല്ലെന്നോ...?എന്നാ പോയേ..?" "കൊറേ ദീസായി*..." "ങേ!" അര്‍മാന്‍ മോല്യാരുടെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. "ഇന്നക്ക്‌ രണ്ട്‌ മാസായി ന്റെ അബു പോയ്ട്ട്‌......മുസീബത്തൊന്നും* ല്ലാതെ ദുന്‌യാവ്‌ല്‌ യൗടെങ്കിലും ണ്ടാവണേ ന്നാ പടച്ചോനോട്‌ ന്റെ തേട്ടം*....മജ്ജത്താവ്‌ണേയ്ന്റെ മുമ്പ്‌ ഓന്‌ മംഗലം കയ്ച്ച്‌ണതും കാണാന്‌ പടച്ചോന്‍ തൗഫീക്ക്‌* തെരട്ടെ.."ഗദ്ഗദത്തോടെ ബീപാത്തു പറഞ്ഞു. "ആ...അത്‌ പറ്യാനാ ഞാനും ബെന്നത്‌....ഓന്‌ ആ മോലിന്റെ മോള്‌ സൈനബാനോട്‌ ഇസ്ടാന്ന് പറഞ്ഞീന്യൊല്ലോ....ന്നാ അതെന്നെ നടത്തികൊട്‌ക്കാന്ന് ബെച്ച്‌ ഞമ്മള്‌ കല്ലായീല്‌ പോയി അന്റെ പുയ്യാപ്ല പൂക്കോയന്റെ ബാക്കിള്ളോലെ അന്വേസിച്ച്‌ പുട്‌ച്ചി ബീരം ഒക്കെ പറഞ്ഞ്‌...." "ന്നട്ട്‌...??" "ന്നട്ട്‌ ബടെ മോലിനോടും പറ്യാന്ന് ബിചാരിച്ച്‌ ബന്നപ്പളാ ഓനും സൈനബിം കൂടി നാട്‌ ബ്‌ട്ട്‌ന്ന് ഞമ്മളറിഞ്ഞത്‌ ...." "ങ്‌ ഹേ!! ഓനും സൈനബിം കൂടി നാട്‌ ബ്‌ടേ...റബ്ബുല്‍ ആലമീനായ തമ്പുരാനേ....ഞാനെത്താ ഈ കേക്ക്‌ണേ....?" ബീപാത്തു കരയാന്‍ തുടങ്ങി. "ആ..ഞമള്ളൊന്നും കൂടി മോലിന്റട്‌ത്ത്‌ പോയി നോക്കട്ടെ....ഓലെ പറ്റി എത്തെങ്കിലും ബീരം ഓന്‌ ണ്ടോന്ന്...ന്നട്ട്‌ ഞാന്‍ പിന്നെ ബെരാ..." അര്‍മാന്‍ മോല്യാര്‍ അവിടെ നിന്നും ഇറങ്ങി. (തുടരും ) **************************** മോന്തി = സന്ധ്യ തംസ്യം = സംശയം ബക്കം = വേഗം ദീസം = ദിവസം മുസീബത്ത്‌ = ആപത്ത്‌ തേട്ടം = പ്രാര്‍ത്ഥന തൗഫീക്ക്‌ = അവസരം

2 comments:

Areekkodan | അരീക്കോടന്‍ said...

അബുവും സൈനബയും - പതിനെട്ടാം ഭാഗം ഇവിടെ പോസ്റ്റുന്നു

സുല്‍ |Sul said...

ഹഹഹ
അരീകോടാ,
തകര്‍ത്തല്ലോ. സസ്പെന്‍സില്‍ കൊണ്ട് പെന്‍സില്‍ വെച്ചല്ലോ. കൊള്ളാം. ബാക്കി പോരട്ടെ.
-സുല്‍

Post a Comment

നന്ദി....വീണ്ടും വരിക