Pages

Monday, December 09, 2019

സൌഹൃദം പൂക്കുന്ന വഴികൾ - 7

             നാഷണൽ സർവീസ് സ്കീം എനിക്ക് നൽകിയ സൌഹൃദങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും എനിക്ക് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള പല ബന്ധങ്ങളും സ്ഥിരമായി നിലനിർത്തുന്നത് കൊണ്ടാവാം ഒരു സ്ഥലത്ത് ചെന്ന് പെട്ടുപോകുമെന്ന് എനിക്ക് ഒരു പേടിയേ ഇല്ല.  നാഷണൽ സർവീസ് സ്കീമിനെപ്പോലെ സമാന്തര കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സമൂഹ്യ സേവനാവസരം നൽകാനുദ്ദേശിച്ച് ആരംഭിച്ച സോഷ്യൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയിൽ ഒരു ക്ലാസ് എടുക്കാൻ പെരുംമ്പാവൂരിനടുത്ത് വെങ്ങോലയിലെ സ‌മൃദ്ധി ഗ്രാമത്തിൽ എത്തിയതായിരുന്നു ഞാൻ.

               പിറ്റെ ദിവസം മോൾക്ക്, കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ TIFR ന്റെ പി.ജി പ്രവേശന പരീക്ഷ ഉള്ളതിനാൽ സുഹൃത്ത് നിസാം സാറിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ഞാൻ മടങ്ങിയത്. അന്നവിടെ തങ്ങി എന്ന് മാത്രമല്ല തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഡിഗ്രി സഹപാഠി ഖൈസിനെ വിവരമറിയിക്കുകയും ചെയ്തു. പിറ്റെ ദിവസം പ്രാതൽ തയ്യാറാക്കി , എന്നെയും തേടി ഖൈസ് നിസാം സാറെ വീട്ടിലെത്തി. അങ്ങനെ ഞാൻ ഖൈസിന്റെ പുതിയ വീട്ടിലെത്തി. ഡിഗ്രിക്ക് പഠിക്കുന്ന അന്ന് മുതലേയുള്ള അവന്റെ ഉമ്മയുമായുള്ള സൌഹൃദം പുതുക്കി. എന്റെ വീട്ടിലെ എല്ലാവരുടെയും പുതിയ വിവരങ്ങൾ ഉമ്മ അന്വേഷിച്ചറിയുകയും ചെയ്തു.
               വൈകിട്ട് അഞ്ച് മണിക്കേ എനിക്ക് കാലടിയിൽ എത്തേണ്ടതുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പാലാരിവട്ടത്ത് താമസിക്കുന്ന ഞങ്ങളുടെ രണ്ട് പേരുടെയും ക്ലാസ്‌മേറ്റ് ശ്രീജയെ പറ്റി ഖൈസ് പറഞ്ഞത്. എങ്കിൽ അവളെയും സന്ദർശിച്ച ശേഷം കാലടിയിലേക്ക് തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. ശ്രീജയെ സന്ദർശിച്ച് തിരിച്ച് വന്ന് ഊണ് കഴിഞ്ഞ ശേഷം പോയാൽ മതിയെന്ന് ഖൈസ് പറഞ്ഞതനുസരിച്ച് ഞാൻ പ്ലാൻ മാറ്റി.

            ശ്രീജയുടെ പാലാരിവട്ടത്തെ വീടിനകത്ത് പ്രവേശിക്കുന്നത് വരെ മൂന്ന് വർഷം മുമ്പ് കണ്ട ഒരു മുഖമായിരുന്നു മനസ്സിൽ നിറഞ്ഞ് നിന്നിരുന്നത്. 1992ൽ ഡിഗ്രി കഴ്ഞ്ഞിറങ്ങുമ്പോഴുള്ള ശ്രീജയുടെ ചിത്രമേ ഖൈസിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.ശ്രീജയെ കണ്ട ഞാനും ഖൈസും ശരിക്കും ഞെട്ടി. മാസങ്ങളായി ബോൺ ടി.ബി എന്ന അസുഖം ബാധിച്ച് ശരീരം ഏറെ ശോഷിച്ച നിലയിൽ ഒരു വാക്കറിൽ താങ്ങി വന്ന ഷീജ തന്നെ അക്കാര്യം ചോദിക്കുകയും ചെയ്തു.

             ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ എത്തിയ സമയം വളരെ നല്ലതാണെന്ന് തോന്നി. കാരണം പ്രത്യേകിച്ച് ആരും സ്വന്തമെന്ന് പറയാനില്ലാത്ത ആ വലിയ പട്ടണത്തിൽ , എന്തെങ്കിലും എമെർജൻസി വന്നാൽ വിളിക്കാനും ഒരു കൈ സഹായം നൽകാനും ശ്രീജയുടെ കുടുംബത്തിന് ഒരാളുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ സന്ദർശനം സഹായകമായി എന്ന് അവളുടെ ഭർത്താവിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. പണം എത്രയുണ്ടായാലും ആത്മാർത്ഥ സൌഹൃദങ്ങൾ നൽകുന്ന ആശ്വാസം അതൊന്ന് വേറെത്തന്നെ.

5 comments:

Areekkodan | അരീക്കോടന്‍ said...

പണം എത്രയുണ്ടായാലും ആത്മാർത്ഥ സൌഹൃദങ്ങൾ നൽകുന്ന ആശ്വാസം അതൊന്ന് വേറെത്തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പണം എത്രയുണ്ടായാലും ആത്മാർത്ഥ സൌഹൃദങ്ങൾ നൽകുന്ന ആശ്വാസം അതൊന്ന് വേറെത്തന്നെ...!

Areekkodan | അരീക്കോടന്‍ said...

Muraliji...Thanks

Cv Thankappan said...

ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക