Pages

Tuesday, August 14, 2007

ദിശയും ഉദ്ദേശവും

"തിരുമേനീ എങ്ങോട്ടാ...?" നമ്പൂരിയുടെ എതിരെ വന്ന രാമേട്ടന്‍ ചോദിച്ചു "വടക്കോട്ടാ..." നമ്പൂരിയുടെ ഉത്തരം ഉടന്‍ വന്നു. "ഉം...എന്താ ഉദ്ദേശം..?" "എങ്കി തെക്കോട്ടാവാം...അപ്പോ നമുക്കും രാമന്റെ അതേ ഉദ്ദേശം തന്നെ ആവൊല്ലോ....എന്താ രാമന്റെ ഉദ്ദേശം ? " ചെറുചിരിയോടെ രാമേട്ടന്റെ അതേ ദിശയില്‍ തിരിഞ്ഞുനടന്നുകൊണ്ട്‌ നമ്പൂരി ചോദിച്ചു.

പൂച്ചകുഞ്ഞിന്റെ മരണം - ഒരന്വേഷണ ഗാഥ

അയല്‍പക്കത്തെ കുടിയേറ്റക്കാരന്‍ പൂച്ചകുഞ്ഞ്‌ ചത്തു.കുട്ടികള്‍ ചുറ്റും കൂടി.DPEP യുടെയും SSA യുടെയും അനന്തരഫലങ്ങള്‍ കുട്ടികളില്‍ നിന്നും പതഞ്ഞുപൊങ്ങാന്‍ തുടങ്ങി. "പൂച്ചമ്മ പാല്‌ കൊടുക്കാത്തത്‌ കൊണ്ടാ കുഞ്ഞ്‌ ചത്തത്‌..." അല്‍താഫ്‌ ആദ്യ മരണക്കുറിപ്പ്‌ ഇറക്കി. "പോടാ അതൊന്നുമല്ല..." ശഹാമ അല്‍താഫിനെ പിന്താങ്ങിയില്ല. "എങ്കി നീ പറ...എങ്ങനെയാ ചത്തതെന്ന്...." അല്‍താഫും വിട്ടില്ല. "അത്‌.....പൂച്ചകുഞ്ഞിന്‌ ആയുസ്സില്ലാത്തതുകൊണ്ട്‌..." ചിരിയുടെ അകമ്പടിയോടെ ശഹാമ പറഞ്ഞു. "പോടീ ....വിറ്റടിക്കാതെ..." ഉണ്ണി ഇടയില്‍ കയറി. "ആ...എങ്കില്‍ നീ പറയെടാ.....മരണകാരണം..."ശഹാമ ഉണ്ണിയുടെ നേരെ തിരിഞ്ഞു. "പൂച്ചകുഞ്ഞ്‌ മഴയത്ത്‌ ജോണ്‍സ്‌ കുട ചൂടാത്തത്‌കൊണ്ട്‌..." ഉണ്ണി തന്റെ സ്റ്റാന്റ്‌ അവതരിപ്പിച്ചു. "ഫൂ......ജഗദീശ്‌ ബിറ്റ്‌.....വളിപ്പ്‌...." ആരൊക്കെയോ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ലുലുവും ഫാത്തിമയും കുശുകുശുത്തു.ശേഷം അവര്‍ ഒരുമിച്ച്‌ പറഞ്ഞു. "ഞങ്ങള്‍ പറയാം..." "ഓ....കേള്‍ക്കട്ടെ....പെണ്ണുങ്ങളുടെ അഭിപ്രായം...." അല്‍താഫും ഉണ്ണിയും മൊഴിഞ്ഞു. "അതോ...അത്‌...കടക്കെണിമൂലം ആത്മഹത്യ ചെയ്തതാ...." ചിരിച്ചുകൊണ്ട്‌ ലുലുവും ഫാത്തിമയും പറഞ്ഞു. "കൂയ്‌..കൂയ്‌...അതൊന്നുമല്ല..." കൂട്ടത്തില്‍ ഏറ്റവും പയ്യനായ റയീസിന്റെ ശബ്ദമുയര്‍ന്നു. "ആ...എങ്കില്‍ നീ പറാ.." എല്ലാവരും റയീസിന്റെ നേരെ തിരിഞ്ഞു. "അതോ...പൂച്ചകുഞ്ഞ്‌ ചത്തത്‌ പുര്‍ക്ക* കടിച്ച്‌ 'മട്ടന്‍ കെനിയ' എന്ന സൊക്കേട്‌* പിടിച്ചാ!!! "****************************** പുര്‍ക്ക = കൊതുക്‌ സൊക്കേട്‌ = അസുഖം

Sunday, August 12, 2007

രണ്ടാം ലൊകമഹായുദ്ധം മൂന്നാം ദിവസം സംഭവിച്ചത്‌ !!!

തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രിപ്പേര്‍ ചെയ്യാതെയാണ്‌ ചരിത്രാധ്യാപകനായ നൌഷാദ്‌ മാസ്റ്ററ്‍ ട്യൂഷന്‍ ക്ലാസ്സിലെത്തിയത്‌.രണ്ടാം ലൊകമഹായുദ്ധത്തെപ്പറ്റിയുള്ള ക്ലാസ്സ്‌ മൂന്നാം ദിനത്തിലേക്ക്‌ നീട്ടി എടുക്കുകയാണ്‌. "ജപ്പാനിലെ ഹിരൊഷിമക്ക്‌ മുകളിലൂടെ ബൊംബ്‌ നിറച്ച അമേരിക്കന്‍ വിമാനം വട്ടമിട്ട്‌ പറന്നു.... " കുട്ടികളെ ആകാംക്ഷാഭരിതരാക്കാന്‍ വേണ്ടി നൌഷാദ്‌ മാസ്റ്ററ്‍ വീണ്ടും പറഞ്ഞു. തൊട്ടപ്പുറത്ത്‌ ഒഫീസ്‌ മുറിയില്‍ മൂന്നാം ദിവസവും ഇത്‌ കേട്ട്‌ കൊണ്ടിരുന്ന പ്രിന്‍സിപ്പാള്‍ മന്‍സൂറ്‍ മാസ്റ്ററ്‍ ചുമരിന്‌ മുകളിലൂടെ എത്തി നൊക്കി കൊണ്ട്‌ ഒരു ഒര്‍ഡര്‍ - "നൌഷാദേ....ഇനി ആ ബൊംബങ്ങ്‌ ഇട്ടേക്ക്‌....മൂന്ന് ദിവസമായി വിമാനം ഹിരൊഷിമയുടെ മുകളില്‍ ചുറ്റിപ്പറക്കാന്‍ തുടങ്ങിയിട്ട്‌.!.!. " സൈക്കിളില്‍ നിന്ന് വീണ ചിരിയൊടെ നൌഷാദ്‌ മാസ്റ്റെരും ഞങ്ങളുറ്റെ കൂട്ടച്ചിരിയില്‍ പങ്കുകൊണ്ടു.

Saturday, August 11, 2007

മോല്യാരുടെ ചിന്തകള്‍

ആഴ്ചകള്‍ പിന്നിട്ടു.അര്‍മാന്‍ മോല്യാരുടെ മനസ്സില്‍ അബുവിണ്റ്റെ വിവാഹം എന്ന ഗുലുമാല്‍ കെട്ടിമറിയാന്‍ തുടങ്ങി.പ്രശ്നം ആദ്യം എവിടെ അവതരിപ്പിക്കണമെന്ന്‌ തീര്‍ച്ചയാക്കാന്‍ മോല്യാര്‍ക്ക്‌ പിന്നെയും ആഴ്ചകള്‍ വേണ്ടി വന്നു.കല്ലായി പോയി സമ്മതം ചോദിച്ചിട്ട്‌ നാളേക്ക്‌ രണ്ട്‌ മാസം തികയുന്നു.ഇത്രയുമായ സ്ഥിതിക്ക്‌ ഇനി പിന്നോട്ട്‌ പോകുന്നത്‌ ശരിയല്ല.പക്ഷേ...അബൂണ്റ്റെ വായീന്ന്‌ സംഗതി കേട്ട ദിവസം ബീപാത്തൂനോട്‌ കയര്‍ത്തതും മോലിയുടെ വീട്ടില്‍ പോയി കോലാഹലമുണ്ടാക്കിയതും ശരിയായില്ല.ഇനിയിപ്പോ ഈ കല്യാണം നിശ്ചയിക്കാനും......' അര്‍മാന്‍ മോല്യാര്‍ക്ക്‌ ആകെക്കൂടി ആശയക്കുഴപ്പമായി. 'ഏതായാലും അന്ന്‌ മോലിയുടെ വീട്ടില്‍ പോയപ്പോള്‍ മോലിയെ നേരിട്ട്‌ കണ്ടിട്ടില്ല.പറ്യാനുള്ളതെല്ലാം കദീശുണ്റ്റട്ത്ത്‌ പറഞ്ഞിട്ടാ പോന്നത്‌ അതോണ്ട്‌ ആദ്യം മോലിയെ നേരില്‍ കാണാം.കല്ലായീന്നും കേട്ട കാര്യങ്ങള്‍ മോലിണ്റ്റട്ത്ത്‌ പറ്യാനും ബയ്യ.സ്രീതനം കൊട്ക്കാന്‍ മോലിണ്റ്റട്ത്ത്‌ കായിണ്ടാവൂല.അപ്പം കല്യാണം കൊറച്ച്‌ കയ്ഞ്ഞിട്ടാ മോലിക്കും നല്ലത്‌.അയിണ്റ്റെ മുമ്പ്‌ ഓള്‍ക്ക്‌ ബേറെ കല്യാണം ഏതെങ്കിലും ബെന്നാല്‍..? അതങ്ങട്ട്‌ ഓന്‍ സമ്മയ്ച്ചും ചെയ്താല്‍..?ഞമ്മള്‌ കല്ലായി പോയതും ഈ തല പുണ്ണാക്ക്ണതും ഒക്കെ ബാത്തിലാവും*....' അര്‍മാന്‍ മോല്യാര്‍ തലപുകഞ്ഞ്‌ ആലോചിച്ചുകൊണ്ടിരുന്നു. 'അതോലെ ബീപാത്തൂനും ഈ കല്യാണത്തിന്‌ മൊടക്കുണ്ടോന്ന്‌ അന്വേസിക്കണം...ചെക്കന്‍ ഓളെ ബീട്ട്‌ലാ.....ഓള്‍ക്കുണ്ടാവും മരോള്‌ എങ്ങനായിര്‍ക്കണംന്ന്‌ ബിചാരം...മോലിണ്റ്റെ മോള്‌ കായികൊണ്ട്‌ ഓള്‍ക്ക്‌ ഒക്കും.....സ്വബാവും കൊയപ്പംല്ലാന്ന്‌ തോന്ന്ണ്ണ്ണ്ട്‌....ചൊര്‍ക്ക്‌* പിന്നെ ഓല്‌ ബാല്യേക്കാര്‌ തീര്‍മാനിച്ചണ്ട്യതാ... ' 'ഞമ്മക്ക്‌ കജ്ജ്ണ കോലത്തില്‌ ഞി രണ്ട്‌ കൂട്ടരേം അങ്ങട്ടട്പ്പിക്കണം.പെട്ടന്നങ്ങട്ട്‌ കേക്കുമ്പം രണ്ടൂട്ടര്‍ക്കും ഒര്‌ തീര്‍മാനം ക്ട്ടൂല....ചെക്കണ്റ്റെ ബാഗത്ത്‌ ഞി ബീപാത്തു സമ്മയിച്ചാ മതി.മോലിണ്റ്റെ ബാഗത്ത്‌ മോലിണ്റ്റിം കദീസൂണ്റ്റിം ബാക്കിള്ളോടൊക്കെ ചോയ്ച്ച്‌ തീര്‍മാനിക്കേണ്ടി ബെരും.....ഓണ്റ്റെ ബാക്കിള്ളോല്‌ യൌട്യാന്ന്‌ ഓനെന്നെ അറ്യോന്ന്‌ തംസ്യാ*....' 'ആ ഞി ആലോയിച്‌ ആലോയിച്‌ തല പുണ്ണാക്കണ്ട....ഓത്തള്ളി ബ്ട്ട്ട്ട്‌ നേരെ മോലിണ്റ്റട്ത്തണ്ട്‌ പോവ....ഓനോട്‌ ബേം കല്യാണത്തിന്‌ കായിണ്ടാക്കാന്‍ പറ്യ.....ന്നട്ട്‌ ഓണ്റ്റെ ബാക്കിള്ളോലോട്‌ ബീരം പറ്യാനും പറ്യ....പിന്നെ ബീപാത്തൂണ്റ്റട്ത്ത്‌ പോയി ഓളോടും അത്‌ ബെരെള്ള ബിസേസങ്ങള്‍ പറ്യാ...ന്നട്ട്‌ മജ്ജത്തായാലും* മാണ്ടില്ല.. ' ഓരോന്നാലോചിച്ചുകൊണ്ട്‌ മോല്യാര്‍ ഓത്തുപള്ളിയിലെത്തി.നേരെ ആറാം ക്ളാസ്സില്‍ പോയി വിളിച്ചു."സൈനബാ... " "ഓള്‌ ബന്ന്‌ട്ട്‌ ഇന്നക്ക്‌ രണ്ട്‌ മാസായി..." ആരോ പറഞ്ഞു. "ങേ!!! രണ്ട്‌ മാസോ ???" മോല്യാര്‍ ഞെട്ടി. ഉടന്‍ അഞ്ചാം ക്ളാസ്സില്‍ പോയി വിളിച്ചു." അബോ... " "അബുപ്പം ബെരല്ല്ലാ.. " "ങേ...അപ്പം ബലാലേള്‍ രണ്ടും കൂടി നാട്‌ ബ്ട്ടോ..?യാ മുഹ്‌യുദ്ദീന്‍ ശൈഖ്‌... " 'ബേം മോലിണ്റ്റെ ബീട്ട്‌ല്‌ പോയി ചോയ്ചില്ലെങ്കി ആകെ കുലുമാലാവും...നാട്നും നാട്ടാര്‍ക്കും കൊണം കെട്ടെ ഏര്‍പ്പാടാവും...' ആത്മഗതം ചെയ്തുകൊണ്ട്‌ മോല്യാര്‍ മോലിയുടെ വീട്‌ ലക്ഷ്യമാക്കി കുതിച്ചു. (തുടരും) *********************************** ബാത്തിലാവുക = വെറുതെയാവുക ചൊര്‍ക്ക്‌ = സൌന്ദര്യം തംസ്യം = സംശയം മജ്ജത്താവുക = മരിക്കുക

Tuesday, August 07, 2007

നടക്കാനുള്ള ടിക്കറ്റ്‌.

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രദര്‍ശന ഫുട്ബാള്‍ മല്‍സരം നടക്കുന്ന ദിവസം.അരീക്കോട്‌ ഇലവനും കേരള ഇലവനും തമ്മിലായിരുന്നു കളി.പ്രവേശന ടിക്കറ്റുകള്‍ രാവിലെതന്നെ സ്റ്റേഡിയത്തില്‍ വില്‍പന തുടങ്ങിയിരുന്നു. കളി കാണാനായി നമ്പൂരിയും പുറപ്പെട്ടു.വഴിയില്‍ വച്ച്‌ ടിക്കറ്റ്‌ റാക്കുമായി വരുന്ന കണ്ടക്ടര്‍ അനില്‍ നമ്പൂരിയെ കണ്ടു. "നമ്പൂരീ....എങ്ങോട്ടാ?" അനില്‍ ചോദിച്ചു. "നമ്മുടെ കുട്ട്യേളെ കളി ഒന്ന് കാണാന്ന് വച്ചു...." " ടിക്കറ്റ്‌ എടുത്തോ ?" 'ഈശ്വരാ....!!! റോട്ടിലൂടെ നടക്കാനും ടിക്കറ്റോ.?' ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി പറഞ്ഞു - " എങ്കി സ്റ്റേഡിയം വരെ നടക്കാനുള്ള ഒരു ടിക്കറ്റ്‌ വേഗം താ...."