Pages

Sunday, June 10, 2012

‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ്

രക്തദാനം ജീവന്‍‌ദാനം എന്നാണ് ഞാന്‍ ഹൈസ്കൂള്‍ ക്ലാസ് മുതലേ പഠിച്ചതും പ്രാവര്‍ത്തികമാക്കുന്നതും ഉപദേശിക്കുന്നതും.ഇന്ന് എന്റെ കോളേജിലെ മിക്കവരേയും ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യേണ്ട ഒരു മാനസികാവസ്ഥയിലേക്ക് എത്തിക്കാന്‍ എന്‍.എസ്.എസ് , റെഡ് റിബ്ബണ്‍ ക്ലബ്ബ് ,ക്ലബ്ബ് 25 എന്നിവയിലൂടെ സാധിച്ചു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
  ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്. എന്നാല്‍ ഇന്നത്തെ തലമുറക്ക് നിരവധി അവസരങ്ങള്‍ തുറന്ന് കിട്ടുന്നു.അതുകൊണ്ട് തന്നെ ഒരു ട്രിഗര്‍ അല്ലെങ്കില്‍ മോട്ടിവേറ്റര്‍ ആയി നില്‍ക്കേണ്ട ആവശ്യമേ ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ആവശ്യം വരുന്നുള്ളൂ‍.
     കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരം ഒരു മോട്ടിവേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും സ്വയം രക്തം ദാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെര്‍മോ പെന്‍പോള്‍ എന്ന കമ്പനിയുടെ ഈ വര്‍ഷത്തെ ‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ് ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.
       അവാര്‍ഡ് ദാനം ഈ വരുന്ന 14-ആം തീയതി (ലോക രക്തദാന ദിനം) തിരുവനന്തപുരം വൈലൊപ്പിള്ളീ സംസ്കൃതി ഭവനില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്നതാണ്.മൂന്നോ അതിലധികമോ തവണ രക്തന്ം ദാനം ചെയ്ത എന്റെ കോളേജിലെ 16 വിദ്യാര്‍ത്ഥികളെ അന്നേ ദിവസം ആദരിക്കുന്നു. എല്ലാവര്‍ക്കും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം.
         അവാര്‍ഡ് അറിയിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ.
Sub: Award for supporting voluntary blood donation
TERUMO PENPOL Limited in association with CII is planning to celebrate the   World Blood Donor Day as a major event on 14 June 2012.
The global theme for 2012 World Blood Donor Day is "Every Blood Donor is a Hero". It hopes that a new generation of idealistic and motivated voluntary unpaid blood donors will form a pool that provides the safest blood possible for use wherever and whenever it is needed to save life.
World Blood Donor Day focuses on the lifesaving gift of voluntary unpaid blood donors who donate blood purely for altruistic reasons. As part of World Blood Donor Day Ceremony TERUMO PENPOL is planning to reward   Institutions and Individuals, who have made remarkable contributions to voluntary blood donation, 
We are happy to inform you that you  had bagged the  Best Blood  Motivator Award.
The award ceremony will be held on, 14 June 2012 at Vylopilly Samskrithi Bhavan, Nanthencode, Trivandrum at 10.00 am.

ഒരപ്രതീക്ഷിത ക്ഷണം

ഒരാഴ്ച  മുമ്പ് അപ്രതീക്ഷിതമായി എന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു. മെഡിക്കല്‍/എഞ്ചിനീയറിംഗ് ഹെല്പ് ഡെസ്ക് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി കാളുകള്‍ക്കിടയില്‍ ഒന്നാകും എന്ന് കരുതി അതും ഞാന്‍ അറ്റെന്റ് ചെയ്തു.
“മാഷെ...ഞാന്‍ ശബ്ന....പൊന്നാടില്‍ നിന്ന്....അറിയോ? “

ആനുകാലികങ്ങളില്‍ പല സ്ഥലങ്ങളിലും ശബ്നയെ പറ്റി വായിച്ച എനിക്ക്  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ബാഗ് വായിച്ചതും ഓര്‍മ്മയില്‍ വന്നതിനാല്‍ ബ്ലോഗര്‍ ശബ്നയെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“ഓ....ശബ്ന പൊന്നാട്......നന്നായി അറിയും.....കിണാശ്ശേരി സ്കൂളില്‍ പോയത് ഞാന്‍ ഈ അടുത്ത് വായിച്ചതേ ഉള്ളൂ‍....”

“ആ....എന്റെ ഒരു ചാരിറ്റബ്‌ള്‍ ട്രസ്റ്റ് ഉണ്ട്....അതിന്റെ രണ്ടാം വാര്‍ഷികം സാന്ത്വനകിരണം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ ഉദ്ദേശിക്കുന്നു....”

“ആഹാ...സന്തോഷം....” ട്രസ്റ്റിനെപറ്റി മുമ്പ് കേട്ടിട്ടില്ല എങ്കിലും ശബ്ന ഇത്തരം ഒരു സംരംഭം നടത്തുന്നു എന്നറിഞ്ഞ സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

“പരിപാടി നടത്തുന്നത് അരീക്കോട് വച്ചാ....ജൂണ്‍ ഒമ്പതിന് ശനിയാഴ്ച....മാഷ് രാവിലെ തന്നെ അവിടെ ഉണ്ടാകണം....”

“ആഹാ...അരീക്കോട് വച്ചോ....എങ്കില്‍ ഞാന്‍  ഉണ്ടായിരിക്കും....”

“മാഷ് മാത്രം പോരാ...“

“ങേ....നാട്ടുകാരേയും ഞാന്‍ കൂട്ടണോ...?” ഞാന്‍ ഒന്ന് ഞെട്ടി.

“അതല്ല....കുടുംബ സമേതം വരണം...അന്ന്  ഞങ്ങളുടെ ഒരു സംഗമം കൂടി നടക്കുന്നുണ്ട് ...കൊട്ടോട്ടിക്കാരനും ഉണ്ടാകും....  ”

എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുന്നതിനാല്‍ വീല്‍ ചെയറില്‍ തളക്കപ്പെട്ടവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍, മറ്റെന്ത് പ്രോഗ്രാം ഉണ്ടെങ്കിലും അതെല്ലാം  മാറ്റി വച്ച് ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു.
“തീര്‍ച്ചയായും ഞാന്‍ കുടുംബ സമേതം മുഴുവന്‍ സമയവും അവിടെ ഉണ്ടാകും...ഇന്‍ഷാ അള്ളാഹ്”

പൊതുവെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളോടും ബ്ലോഗിനോടും വൈമുഖ്യം കാണിക്കുന്ന ഭാര്യയോട് അപ്പോള്‍ തന്നെ ഞാന്‍ ഈ വിവരം അറിയിച്ചു.അവളും കൂടെ വരാം എന്ന് അറിയിക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളിലെ ബൂലോക വാസികളെ അറിയിക്കാം എന്ന് കരുതിയെങ്കിലും നാട്ടിലുള്ളവരില്‍ മന്‍സൂര്‍ ചെറുവാടിയെ മാത്രമേ പെട്ടെന്ന് ഓര്‍മ്മ വന്നുള്ളൂ.മന്‍സൂര്‍ തിരുവനന്തപുരത്ത് ആയതിനാല്‍ ഈ വിവരം ഞാന്‍ പറഞ്ഞില്ല.

ഇന്നലെ ആ പരിപാടി വളരെ ഭംഗിയായി നടന്നു.ആദ്യാവസാനം വരെ ഞാന്‍ അതില്‍ പങ്കെടുത്തു.അതിന്റെ റിപ്പോര്‍ട്ട് ശബ്നയുടെ ബ്ലോഗില്‍ വരുന്നില്ല എങ്കില്‍ അടുത്ത ദിവസം ഞാന്‍ തന്നെ പോസ്റ്റ് ചെയ്യാം...

Thursday, June 07, 2012

മാലിന്യ സംസ്കരണത്തിന് ഒരു എളുപ്പ വഴി.

           ഡിഗ്രിക്ക് ഫറോക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട് ടൌണില്‍ പോകുമ്പോള്‍ ഞെളിയംപറമ്പ്  കടന്ന് വേണമായിര്ന്നു പോകാന്‍.അന്നും ഇന്നും നാം ഉണ്ടാക്കുന്ന മാലിന്യം നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്റെ ചിന്തയില്‍ എന്നും ഒരു വിഷയമായിരുന്നു.അപ്പോഴാണ് പൈപ്പ് കമ്പോസ്റ്റിംഗ് എന്ന ലളിതമായ ഒരു മാലിന്യ സംസ്കരണ മാര്‍ഗ്ഗം മെയില്‍ വഴി കിട്ടിയത്. ഏവര്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന ആ രീതി ഇവിടെ പരിചയപ്പെടുത്തുന്നു.
            ആറിഞ്ച് വ്യാസവും 1.3 മീറ്റര്‍ നീളവുമുള്ള രണ്ട് പി.വി.സി പൈപ്പുകളാണ് അവശ്യം വേണ്ടത്.(5 മീറ്റര്‍ നീളമുള്ള ഇത്തരം ഒരു പൈപ്പിന് എന്റെ നാട്ടിലെ വില 1350 രൂപ.ഇതു കൊണ്ട് ഞാന്‍ എന്റെ വീട്ടിലും തറവാട് വീട്ടിലും ഓരോ യൂണിറ്റുകള്‍ ഉണ്ടാക്കി).ഇവ 30 സെന്റിമീറ്റര്‍ ആഴമുള്ള രണ്ട് കുഴിയുണ്ടാക്കി (രണ്ടടി അകലത്തില്‍) അതില്‍ കുഴിച്ചിടുക.ഇപ്പോള്‍ പൈപ്പുകളുടെ 1 മീറ്റര്‍ ഭാഗം മണ്ണിന് മുകളിലേക്ക് കാണാം. കുഴലുകള്‍ മാര്‍ബിളിന്റെയോ ടൈലിന്റെയോ ഓടിന്റെയോ കഷ്ണം കൊണ്ട് മൂടി വയ്ക്കുക.

              ഓരോ ദിവസത്തേയും അടുക്കള മാലിന്യം (പ്ലാസ്റ്റിക് ഒഴികെ) ഇതില്‍ ഒരു കുഴലില്‍ ഇട്ട് അടച്ചു വയ്ക്കുക.ഇടക്കിടെ അല്പം ശര്‍ക്കര ദ്രാവകം (ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലോ അഞ്ചോ ശര്‍ക്കര കലക്കിയ വെള്ളത്തില്‍ നിന്ന് രണ്ട് അടപ്പ് വീതം) ഒഴിക്കുക.

               ശരാശരി 800- ഗ്രാം മാലിന്യമാണ് ഒരു ദിവസം നമ്മുടെ അടുക്കളകള്‍ ഉല്പാദിപ്പിക്കുന്നത്. അതിലെ വെള്ളം വാര്‍ന്നാല്‍ അത് 500 ഗ്രാമിലേക്ക് താഴും. ഒരു മാസം കൊണ്ട് ഒരു കുഴല്‍ നിറയും. പിന്നെ അടുത്ത കുഴല്‍ ഉപയോഗിച്ച് തുടങ്ങാം. അതും നിറഞ്ഞ് വരുമ്പോഴേക്കും ആദ്യത്തെ കുഴലിലേത് നല്ല വളമായി മാറിയിട്ടുണ്ടാകും. ആദ്യത്തെ കുഴല്‍ ഇളക്കിയെടുത്ത് ഒരു കുട്ടയിലേക്ക് കുത്തിയാല്‍ മാലിന്യം വളപ്പൊടിയായി  ലഭിക്കും.ഇത് ഉപയോഗിച്ച് അവിടെ തന്നെ നല്ലൊരു പച്ചക്കറി തോട്ടവും ഉണ്ടാക്കുക.

              സൂക്ഷ്മാണുക്കള്‍ പെരുകാന്‍ വേണ്ടിയാണ് ശര്‍ക്കര ദ്രാവകം ഒഴിക്കുന്നത്. ചാണകം കിട്ടുമെങ്കില്‍ ചാണകവും ശര്‍ക്കരയും ചേര്‍ത്ത ദ്രാവകമൊഴിച്ചാല്‍ മാലിന്യം എളുപ്പം വളമായി മാറും.
ടെക്നിക്കല്‍ സെല്‍  എന്‍.എസ്.എസ് യൂണിറ്റുകളുടെ വാര്‍ഷിക പദ്ധതിയായി സ്വീകരിച്ച ഈ പ്രവര്‍ത്തനം ““മാലിന്യം നമ്മുടെ സമ്പത്ത്  “ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ രണ്ടോടെ ഒരു ലക്ഷം വീടുകളില്‍ ഈ പ്രവര്‍ത്തനം തുടങ്ങുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഇത്തരം ഒരു ലളിത സംവിധാനം തുടങ്ങാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.






Tuesday, June 05, 2012

ഉണ്ണിമോന്‍ കണ്ട പ്രവേശനോത്സവം

“ഇച്ച് ഇഞ്ഞി സ്കൂള്‍ക്ക് പോണ്ടാ....മ്`..മ്....മ്...” ആദ്യ ദിവസം തന്നെ സ്കൂളില്‍ നിന്നും തിരിച്ചു  വന്ന ഉണ്ണിമോന്‍ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.

“മോന് ബലൂണ്‍ കിട്ടീല്ലേ ?” ഉമ്മ സമാധാനിപ്പിക്കാന്‍ പറഞ്ഞു.

“പ്പ്....അത് അപ്പം തെന്നെ പൊട്ടീലെ...”

“തൊപ്പിം കിട്ടീലെ...?” ഉമ്മ വീണ്ടും അനുരഞ്ചന ശ്രമം നടത്തി.

“പഴേ പേപ്പറോണ്ട് ണ്ടാക്ക്യ അതാര്‍ക്കാ മാണ്ട്യത്.....മ്...മ്...മ്...”

“കാണാന്‍ നല്ല രസള്ള ചിത്രങ്ങള്‍ കണ്ടില്ലേ, സ്കൂളിന്റെ ചുമരില്‍ ?” ഉമ്മ വീണ്ടും ശ്രമിച്ചു.

 “അയ്നെക്കാളും രസം ള്ളത് കളിക്കുടുക്കേല് ണ്ട്....മ്...മ്....മ്...”

“മിഠായിം കിട്ടീലെ ?”

“ മഞ്ച് ക്‌ട്ടും ന്ന് പറഞ്ഞ് മുട്ടായി തന്ന് പറ്റിച്ച്....മ്...മ്...മ്മ്...”

“ചെണ്ട മുട്ടും കണ്ടില്ലേ മോന്‍?” ഉമ്മ ശ്രമം തുടര്‍ന്നു.

“ച്ച് അത് പേട്യാ...”

“അത് പേടിക്കണ്ട...നാളെ അത് ണ്ടാവൂല...” ഉമ്മ പിടിവള്ളി കിട്ടിയ അവസരത്തില്‍ സമാധാനിപ്പിച്ചു.

“അതെന്നാ ഇഞ്ഞി ഞാന്‍ പോവൂലാ ന്ന് പറഞ്ഞെ...നാളെ  ചണ്ട ണ്ടാവൂല ....ബലൂണും ണ്ടാവൂല...മുട്ടായിം ണ്ടാവൂല...പിന്നെത്ത്‌നാ ഞ്ഞി അങ്ങട്ട് പോണത് ?”

ഉണ്ണിമോന്റെ ചോദ്യത്തിന് മുന്നില്‍ ഉമ്മ എല്ലാ ശ്രമങ്ങളും നിര്‍ത്തി.

സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍

തിരക്കുള്ള ബസ്സില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീകള്‍ ഇരിക്കാത്തത് കണ്ട് പോക്കരാക്ക ചോദിച്ചു -
“സീറ്റ്  ണ്ടായിട്ടും ഇര്ക്കാത്തെന്താ?”


ചോദ്യം കേട്ട് ഒരു സ്ത്രീ പോക്കരാക്കയെ രൂക്ഷമായി  നോക്കിക്കൊണ്ട് ചോദിച്ചു -
“അതിന് മുകളില്‍ എഴുതിയത് കണ്ടില്ലേ?”


പോക്കരാക്ക അത് വായിച്ചു - “സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍” !!!!