Pages

Thursday, August 15, 2013

"If there is a will , there is a way " - 3


“നിങ്ങൾക്കാരെയാ കാണേണ്ടത്?” പുതിയ ആൾ ചോദിച്ചു.

“.വൈ ജോൺ,പ്ലാവിലവടക്കേതിൽ പുത്തൻ‌വീട്” റഹീം മാഷ് പറഞ്ഞു.

“ചന്ദനത്തോപ്പ് ഐ.ടി.ഐ യിൽ നിന്ന് റിട്ടയർ ചെയ്ത ആളല്ലേ?”

“ഐ.ടി.ഐ യിൽ ആയിരുന്നു എന്നറിയാം റിട്ടയർ ചെയ്തോ ഇല്ലേ എന്നറിയില്ല

“നിങ്ങൾ കൊല്ലത്ത് നിന്ന് എൻ.എസ്.എസ് പരിപാടി കഴിഞ്ഞ് വരികയല്ലേ?”

“ങേ!അതെങ്ങനെ മനസ്സിലായി?” പുറത്തെവിടേയും എൻ.എസ്.എസ് ന്റെ ഒരു അടയാളവും ഇല്ലാതെ അദ്ദേഹം ഞങ്ങളെ തിരിച്ചറിഞ്ഞ അത്ഭുതത്തിൽ ഞങ്ങൾ ചോദിച്ചുപോയി.
“അത് നിങ്ങളെ കണ്ടാലറിയാം

“എന്നാലും?” ഞങ്ങളെ തിരിച്ചറിഞ്ഞതെങ്ങനെ എന്നറിയാൻ ഞങ്ങൾക്ക് ആകാംക്ഷയായി.

“DETO യുടെ ഈ ബാഗ് കണ്ടപ്പോഴേ എനിക്ക് തോന്നി” റഹീം മാഷുടെ ബാഗിന്റെ പുറത്തെ എഴുത്ത് ചൂണ്ടി അദ്ദേഹം തുടർന്നു “ഞാൻ അടൂർ പോളിയിൽ വർക്ക് ചെയ്യുന്നു..”

“ഹാവൂ…..സമാധാനംഇദ്ദേഹം താമസിക്കുന്നത് എവിടെയാണെന്ന് ഞങ്ങൾക്കറിയില്ല ഓർമ്മയിലുള്ള അഡ്രസ് പ്രകാരം ചെങ്ങമനാട് ബസ്സിറങ്ങി.അവിടെ നിന്ന് ഇങ്ങോട്ട് പറഞ്ഞു വിട്ടു.”

“നിങ്ങൾക്ക് ക്യാമ്പിലെ ആരോടെങ്കിലും തന്നെ അന്വേഷിക്കാമായിരുന്നില്ലേ? ജബ്ബാറിനറിയാമായിരുന്നല്ലോ?..........’

“കൊല്ലത്ത്കാരനായ ഒരാളോട് ചോദിച്ചെങ്കിലും അയാൾക്ക് പിടികിട്ടിയില്ല.”അയാൾക്ക് പിടികിട്ടിയില്ല.”

“ങാ..ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് പള്ളിമുക്ക് ബസ്‌സ്റ്റോപ്പിന്റെ പിന്നിലാഅവിടെ നിന്ന് നോക്കിയാൽ വീട് കാണാംഞാൻ അത് വഴിയാ പോകുന്നത്.നിങ്ങൾ എന്റെ പിന്നാലെ വന്നോളൂ” 
സ്കൂട്ടറിൽ കയറാൻ മറ്റൊരാൾ വന്നതിനാൽ അദ്ദേഹം പറഞ്ഞു.ഞങ്ങൾ ആ സ്കൂട്ടർ പോയ വഴിയേ നടന്നു.

“കുടിക്കാനെന്താണ് വേണ്ടത്?” ബസ്‌സ്റ്റോപ്പിന് അടുത്ത് എത്തിയപ്പോൾ , കാത്ത് നിന്നിരുന്ന അദ്ദേഹം ചോദിച്ചു.

“ഒന്നും വേണ്ട

“ദേആ കാണുന്നതാ വീട്പക്ഷേ ആപ്പീസിനെ ചുറ്റി വേണം പോകാൻ..” ബസ്‌സ്റ്റോപ്പിൽ നിന്നും വീട് കാണിച്ചു തന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.അല്പം കൂടി മുന്നോട്ട് ഞങ്ങളെ നയിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിപ്പറഞ്ഞു

“ഇതുവഴി ഇറങ്ങിയാൽ ആദ്യത്തെ വീട് തന്നെ

“ശരിവളരെ നന്ദിസാറെ പേര്?” പിരിയുമ്പോൾ വന്ന ബോധോദയത്തിൽ ഞങ്ങൾ ചോദിച്ചു.

“ജോൺസൺ”

“ഓകെതാങ്ക്സ്” സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അദ്ദേഹം പോയി.ഞങ്ങൾ തൊട്ടടുത്ത പറമ്പിലെ വീട്ടിലേക്ക് നടന്നു.ആളനക്കം ഒന്നും കാണാത്തതിനാൽ കാളിംഗ് ബെല്ലിൽ വിരലമർത്തി.അല്പ നേരം കാത്ത് നിന്നിട്ടും ആരും വരാത്തതിനാൽ വീണ്ടും ബെല്ലടിച്ചു.

“ഇതുവരെ എത്തിയിട്ട് കാണാതെ പോകേണ്ടി വരുമോ?” റഹീം മാഷ് വേവലാതിപ്പെട്ടു.

“ഏയ്നമ്മൾ അദ്ദേഹത്തെ കാണും.” അദ്ദേഹത്തിന്റെ രോഗവിവരങ്ങളെപറ്റി അന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ആശുപത്രിയിൽ പോയിരിക്കാൻ സാധ്യത ഉണ്ടെങ്കിലും ഞാൻ ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.
 
“നമുക്ക് ആ വീട്ടില്‍ ഒന്നന്വേഷിക്കാം...” തൊട്ടടുത്ത പറമ്പില്‍ കണ്ട വീട് ചൂണ്ടി റഹീം മാഷ് പറഞ്ഞു.

“അവരിതുവരെ ഇവിടെയുണ്ടായിരുന്നു...ഇപ്പോള്‍ താഴെ പറമ്പിലേക്ക് പോയതായിരിക്കും..” അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു.

“പറമ്പ് അധികം ദൂരെയാണോ?”

“അല്ല...ഇവിടെ താഴെ തന്നെ..”

“ ഞങ്ങള്‍ക്ക് അങ്ങോട്ട് പോയിനോക്കാന്‍ പറ്റോ?”

“ഓ...ഇവന്‍ കാണിച്ച് തരും....” ചേച്ചി അവരുടെ മോനെ ഞങ്ങളുടെ വഴി കാട്ടിയായി വിട്ടുതന്നു.

“അല്ലെങ്കില്‍ മോന്‍ ആദ്യം പോയി നോക്ക്...അവിടെയുണ്ടെങ്കില്‍ അമ്മച്ചിയോട്‌ ഇവിടെ ആള്‍ക്കാര്‍ വന്നിട്ടുണ്ട് എന്ന് പറയൂ...” ആ അഭിപ്രായം ഞങ്ങള്‍ക്കും സ്വീകാര്യമായി.

പത്ത് മിനുട്ടിനകം തന്നെ അവന്‍ വീട്ടുകാരിയേയും കൊണ്ട് തിരിച്ചെത്തി.അല്പ സമയത്തിനകം ഞങ്ങള്‍ അന്വേഷിക്കുന്ന ആളും സ്ഥലത്തെത്തി.ജീവിതത്തില്‍ ഞാന്‍ ആദ്യമായും റഹീം മാഷ് 23 കൊല്ലത്തിന് ശേഷവും പി.വൈ.ജോണ്‍ എന്ന ആ പഴയ മനുഷ്യനെ കണ്ടുമുട്ടി.വികാരനിര്‍ഭരമായ ആ പുന:സമാഗമത്തില്‍ റഹീം മാഷ് ജോണ്‍ സാറിനെ കെട്ടിപ്പിടിച്ച് വിതുമ്പി. ഞാ‍നും ജോണ്‍ സാറിന്റെ ഭാര്യയും കണ്ണ് നിറഞ്ഞ് അത് നോക്കി നിന്നു.

ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്ന കഥ കേള്‍പ്പിച്ചപ്പോള്‍ വീട്ടുകാരും ശരിക്കും അമ്പരന്നു. “അല്ലാഹു നിങ്ങളുടെ ആ നല്ല മനസ്സിനെ അംഗീകരിച്ചു, ഇവിടം വരെ എത്തിച്ചു.ഇനിയും ദൈവതുണയുണ്ടാകട്ടെ...” അവര്‍ പ്രാര്‍ത്ഥിച്ചു.

"If there is a will , there is a way " ഞാനും റഹീം മാഷും പരസ്പരം പറഞ്ഞു.

3 comments:

ajith said...

മനസ്സുണ്ടെങ്കില്‍ മാര്‍ഗമുണ്ടല്ലോ!!

ആദര്‍ശ് | Adarsh said...

അതെ ,"If there is a will , there is a way " ..!

വീകെ said...

അന്വേഷിപ്പിൻ കണ്ടെത്തും.
മുട്ടുവിൻ തുറക്കപ്പെടും..!

Post a Comment

നന്ദി....വീണ്ടും വരിക