Pages

Friday, October 11, 2019

E3 തീം പാര്‍ക്ക് - 2

              E3 തീം പാര്‍ക്ക് കുറെ അറിവുകള്‍ കൂടി പകര്‍ന്നു നല്‍കുന്നുണ്ട്. Mos and Ferns എന്ന വിഭാഗത്തില്‍ ഒരു +2 സയന്‍സ് വിദ്യാര്‍ത്ഥി പഠിക്കുന്ന മിക്ക പന്നല്‍ ചെടികളും നേരിട്ട് കണ്ട് പ്രത്യേകതകള്‍ മനസ്സിലാക്കാം. ഇതിനെപ്പറ്റി പഠിക്കാത്തവന് ആ വിഭാഗം എന്തിനാണെന്ന ചോദ്യവും മനസ്സില്‍ ഉയരും. അതുകൊണ്ട് തന്നെ ക്ലോസിംഗ് സെറിമണി കഴിഞ്ഞാണ് അങ്ങനെയുള്ളവർക്ക് അവിടെ പ്രവേശിക്കാൻ അഭികാമ്യമായ സമയം.

             പാർക്കിലെ Pet Zooവിൽ വിവിധതരം വളർത്തുമൃഗങ്ങളെ കാണാം. മണലാരണ്യത്തിലെ ഒട്ടകത്തെ ഇവിടെ കൊണ്ട് വന്ന് കെട്ടിയിട്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതു കണ്ട് പുറത്ത് പോകുന്ന പ്രൈമറി സ്കൂൾ കുട്ടികൾ ഒട്ടകത്തെയും ഒരു പക്ഷെ ഇനി വളർത്തുമൃഗങ്ങളായി എണ്ണിയേക്കും.

               Pet Zoo കഴിഞ്ഞാൽ പിന്നെ പ്രവേശിക്കാനുള്ളത് ദിനോസർ പാർക്കിലേക്കാണ്. പ്രവേശന കവാടത്തിനടുത്ത് തന്നെ ഒരുക്കിയ മ്യൂസിയത്തിൽ തൊലിയുരിഞ്ഞ ദിനോസറിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി പരിചയപ്പെടാം.
              പാർക്കിൽ കയറിയാൽ പിന്നെ ഒരു ജുറാസിക് പാർക്ക് പോലെത്തന്നെ അനുഭവപ്പെടും. ഇടക്കിടെ  ദിനോസറുകളുടെ ശബ്ദം പാർക്കിൽ നിന്നും ഉയരും. അതിനനുസരിച്ച് അവയുടെ ശരീര ഭാഗങ്ങൾ ഇളകുകയും ചെയ്യുന്നതോടെ കുട്ടികൾക്ക് ഹരമാകും. ജുരാസിക് പാർക്ക് എന്ന സിനിമയിൽ കാണുന്ന എല്ലാ ദിനോസറുകളുടെയും രൂപം ഈ ദിനോസർ പാർക്കിൽ വിവരണ സഹിതം ഉണ്ട്.           
               സാഹസികത നിറഞ്ഞ നിരവധി സംഗതികൾ ഉൾകൊള്ളിച്ച അഡ്വഞ്ചർ സോണിലേക്ക് പ്രവേശിക്കുന്നത് ഒരു തൂക്കുപാലത്തിലൂടെയാണ്. കുഞ്ഞുമോൻ ലിദു അടക്കം അതിലൂടെ കൈ പിടിക്കാതെ നടന്നു പോയപ്പോൾ വരാൻ പോകുന്ന സാഹസികതയെ ഞാൻ ഒരു വേള അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. പക്ഷേ അഡ്വഞ്ചർ സോൺ ശരിക്കും കിടു ആയിരുന്നു.
             Adventure Zoneലെ Rope Course പ്രായ-ലിംഗ ഭേദമന്യേ എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്. ഊഞ്ഞാല് പാലത്തിലൂടെയുള്ള നടത്തം ലൂന മോൾ പെട്ടെന്ന് പൂർത്തിയാക്കിയപ്പോൾ എന്റെ ഭാര്യ പലപ്പോഴും പരാജയപ്പെട്ടു. ഭാരം ഒരു ഘടകമാണെങ്കിലും ബാലൻസിംഗ് ടെക്നിക് അറിഞ്ഞിരുന്നാൽ അനായാസം മറുകര പറ്റാം. വെറും കയറുകൊണ്ടുള്ള അതേ ആക്റ്റിവിറ്റിയിൽ പലരും വിജയിക്കുന്നുമുണ്ട്. കെട്ടിത്തൂക്കിയ ടയറിൽ കൂടിയുള്ള നടത്തം എല്ലാവർക്കും സാധിച്ചോളണം എന്നില്ല. മക്കൾ മൂന്ന് പേരും അതും പൂർത്തിയാക്കി.
              ഇതും കഴിഞ്ഞാണ് Zip Lineൽ ഞങ്ങൾ എത്തിയത്. ഇതിന് 250 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം. അമ്പതടിയോളം ഉയരത്തിലൂടെ കയറിൽ തൂങ്ങിയുള്ള 300 മീറ്റർ യാത്ര പെട്ടെന്ന് തീരും. പക്ഷെ ചങ്കുറപ്പ് ഉണ്ടെങ്കിലേ കയറാൻ തോന്നൂ എന്ന് മാത്രം. 20 കിലോ മുതൽ 90 കിലോ വരെയാണ് Zip Line കപാസിറ്റി. ഒരാൾ പോയി മറുകര പറ്റിയിട്ടേ അടുത്ത ആളെ വിടൂ. മൂത്തവൾ ലുലു ആദ്യമേ ചാടിക്കയറി ടിക്കറ്റ് എടുത്തപ്പോൾ എന്റെ ഭാര്യക്കും ധൈര്യമായി. ലുഅ മോൾക്ക് പേടിയോട് പേടി. ലൂന കുട്ടികളുടെ Zip Lineൽ പോയത് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അവളും സമ്മതിച്ചു.
                ഫിനിഷിംഗ് പോയിന്റിന്റെ അല്പം മുമ്പ് വച്ച് സ്റ്റോപ് ആയെങ്കിലും അധികൃതർ എത്തി അവളെ ലാന്റിംഗ് പോയിന്റിൽ എത്തിച്ചു. ഞാൻ കർലാട് ലേക്കിൽ Zip Line ൽ കയറിയിരുന്നതിനാൽ ഇവിടെ അതിന് മുതിർന്നില്ല.
           
               സമയം ഏകദേശം അഞ്ച് മണിയാവാറായി. ഓപണിംഗ് സെറിമണി കാണാത്തതിനാൽ ക്ലോസിംഗ് സെറിമണി കാണണം എന്ന് നിർബന്ധമുണ്ടായിരുന്നു. ആംഫി തിയേറ്ററിൽ എത്തിയപ്പോൾ വളരെ കുറച്ച് ആളുകളേ സെറിമണി കാണാൻ ഉണ്ടായിരുന്നുള്ളൂ. മണിപ്പൂരി ബോയ്സ് അവതരിപ്പിച്ച അക്രോബാറ്റിക് ഷോ ശ്വാസം പിടിച്ചിരുന്നാണ് വീക്ഷിച്ചത്. ശേഷമുള്ള ഡാൻസുപരിപാടി രസംകൊല്ലിയായിരുന്നു.
               ആറ് മണിയോടെ ഞങ്ങൾ E3 തീം പാര്‍ക്കിൽ നിന്ന് പുറത്തിറങ്ങി. ലൂന മോൾക്ക് ലഭിച്ച സമ്മാനം കുടുംബ സമേതം ആസ്വദിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി. മടക്ക യാത്രയിൽ വാളാട് താമസിക്കുന്ന എന്റെ മുൻ എൻ.എസ്.എസ് വളണ്ടിയർ ജിൻഷാദിന്റെ വീട്ടിൽ നിന്ന് രാത്രി ഭക്ഷണവും കഴിച്ചു. അവർ സ്നേഹപൂർവ്വം തന്ന വയനാടൻ വിഭവം “തൊറമാങ്ങ” യും സ്വീകരിച്ച് സ്ഥലം വിടുമ്പോൾ രാത്രി ഒമ്പതര മണിയായിരുന്നു. അർദ്ധരാത്രി ഒരു മണിക്ക് വീട്ടിൽ കയറിയതോടെ ഈ യാത്രയും അവസാനിച്ചു.           

3 comments:

Areekkodan | അരീക്കോടന്‍ said...

E3 പാർക്കിലെ കാഴ്ചകളിലൂടെ...

Geetha said...

Enthoru sahasikayathra mashe ...sammathichirikkunnu... iniyum kooduthal yathrakal thudaratte...ashamsakal
Mashinte chila postukalil comment cheyyan kazhiyilla. Athanu complaint paranjathu

Areekkodan | അരീക്കോടന്‍ said...

ഗീതാജി...സാഹസികത ഒരു രസല്ലേ?മൊബൈലിൽ നിന്ന് കമന്റ് ചെയ്യാൻ പറ്റാത്തത് എന്താണെന്നെനിക്കറിയില്ല.

Post a Comment

നന്ദി....വീണ്ടും വരിക