Pages

Thursday, November 13, 2008

ഒരു പേര്‌ നിര്‍ദ്ദേശിക്കൂ...

കോളേജ്‌ ഐ.ടി ക്ലബ്ബും N S S യൂണിറ്റും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പരിപാടി(സാക്ഷരത അല്ല)ക്ക്‌ അനുയോജ്യമായ ഒരു പേര്‌ ബൂലോകത്ത്‌ നിന്നും പ്രതീക്ഷിക്കുന്നു.സാങ്കേതികത (ടെക്നോളജി)ഉള്‍പെടുത്തി ഗ്രാമീണതയുള്ള ഒരു മലയാളം പേര്‌ കൂടുതല്‍ അഭികാമ്യം.

ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോള്‍...

ബസ്സില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ പരിഭ്രാന്തനായ നമ്പൂരി കണ്ടക്ടറോട്‌:"എന്താ , എന്താത്‌ പൊക വരുന്നേ?"

കണ്ടക്ടര്‍: "അത്‌, ഗവര്‍ണറെ വയര്‍ ഷോര്‍ട്ട്‌ ആയതാ..."

നമ്പൂരി:"ശിവ ശിവാ.....തിരോന്തരത്തിരിക്ക്‌ണ ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോ മലപ്പൊറത്ത്‌ നോമിരിക്ക്‌ണ ബസ്സില്‌ തീയും പൊകയും...ടെക്‌നോളജിയുടെ ഒരു പോക്കേ....."

Wednesday, November 12, 2008

അദ്ധ്വാനത്തിന്റെ മഹത്വം.

ഏകദേശം രണ്ട്‌ വര്‍ഷം മുമ്പ്‌ ഞാന്‍ എന്റെ ഷൂ നന്നാക്കാനായി മാനന്തവാടിയിലെഒരു ചെരുപ്പ്‌ കുത്തിയെ സമീപിച്ചു.ബസ്‌സ്റ്റാന്റിനടുത്തായിരുന്നു അയാളുടെ ഇരിപ്പ്‌.ഒറ്റ നോട്ടത്തില്‍ ആരോഗദൃഢഗാത്രനായ അയാളെ സൂക്ഷിച്ച്‌ നോക്കിയപ്പോളാണ്‌അയാളുടെ കാലിന്റെ വൈകല്യം എനിക്ക്‌ മനസ്സിലായത്‌.

ഷൂ കാണിച്ച ഉടനെ തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ അയാള്‍ പറഞ്ഞു.

"ഇറുപത്‌ റൂപയാകും...".

അദ്ധ്വാനിച്ച്‌ ജീവിക്കുന്നവന്‍ എന്ന ധാരണ എന്നില്‍ അയാള്‍ ഉണ്ടാക്കിയതിനാല്‍ഞാന്‍ അത്‌ സമ്മതിച്ചു.ഷൂ തുന്നി അയാള്‍ പറഞ്ഞ സംഖ്യയും നല്‍കി ഞാന്‍സ്ഥലം വിട്ടു.

മാസങ്ങള്‍ക്ക്‌ ശേഷം അയാളെ ഞാന്‍ വീണ്ടും കണ്ടുമുട്ടി.എന്നെ അയാള്‍ക്ക്‌ മനസ്സിലായില്ലെങ്കിലുംഎനിക്ക്‌ ആ മുഖം പെട്ടെന്ന് ഓര്‍മ്മ വന്നു.പക്ഷേ ഇത്തവണ കണ്ടപ്പോള്‍ എനിക്ക്‌അയാളോട്‌ നീരസം തോന്നി.കാരണം അറിയാവുന്ന പണി ഒഴിവാക്കി വഴിയരികില്‍ഇരുന്ന് ഭിക്ഷ യാചിക്കുകയായിരുന്നു അദ്ദേഹം.പിന്നീട്‌ പലതവണ ഞാന്‍അയാളെ ഇതേ അവസ്ഥയില്‍ കണ്ടു.എന്നെപ്പോലെ പലരും ഇതേ ചിന്തയില്‍ അയാളുടെമുന്നിലൂടെ നടന്നു പോയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.

പിന്നീട്‌ കുറേ കാലം അയാളിരുന്ന വഴിയിലൂടെ ഞാന്‍ കടന്നു പോകാത്തതിനാല്‍ആ മുഖം ഞാന്‍ കണ്ടതേ ഇല്ല.പക്ഷേ ബസ്‌സ്റ്റാന്റിനടുത്ത്‌ ചെരുപ്പ്‌ കുത്തിയായി പിന്നീട്‌ ഒരിക്കലുംഅയാളെ ഞാന്‍ കണ്ടില്ല.

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മടങ്ങി വരുന്ന സമയം.മാനന്തവാടിയിലെ കുപ്രസിദ്ധമായ മാനസസരസ്‌ ബാറിന്റെ മുന്നിലൂടെയാണ്‌എന്റെ താമസ സ്ഥലത്തേക്ക്‌ പോകേണ്ടത്‌.മനുഷ്യര്‍ "നാല്‍ക്കാലികളായും""പാമ്പുകളായും" ഇഴയുന്നത്‌ ഇവിടെ സര്‍വ്വ സാധാരണ കാഴ്‌ചയാണ്‌.അന്നും പതിവ്‌ പോലെ ഒരാള്‍ ബാറിന്റെ മുമ്പിലെ അടഞ്ഞ കടയുടെ തിണ്ണയില്‍ ഉടലും,ഫുട്‌പാത്തിലേക്ക്‌ തലയുമായി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.സമീപത്തായിഒരു ജോഡി ഊന്നുവടിയും കിടപ്പുണ്ടായിരുന്നു.വൈകല്യം ബാധിച്ച അയാളുടെകാല്‍ ഞാന്‍ വ്യക്തമായി കണ്ടു.സമീപത്ത്‌ കൂടെ കടന്നു പോയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തേക്ക്‌ ഒന്നു നോക്കി.

'ങേ!!!' - ഞാന്‍ ഞെട്ടി.

യാചകനായി മാറിയ അന്നത്തെ ചെരുപ്പ്‌കുത്തി കുടിയനും കൂടിയാണെന്നതിരിച്ചറിവ്‌ എന്നെ അസ്വസ്ഥനാക്കി.

അദ്ധ്വാനിച്ച്‌ ജീവിക്കാന്‍ ആവശ്യമായ തൊഴില്‍ അറിഞ്ഞിട്ടും യാചനയിലൂടെപണം സമ്പാദിക്കുന്ന എത്രയോ പേരുണ്ട്‌.ശരീരമനങ്ങാതെ, മറ്റുള്ളവരുടെമുമ്പില്‍ കൈ നീട്ടി ഇരന്നുവാങ്ങിയ പണം, ബാറില്‍ പോയി കുടിച്ച്‌ തീര്‍ക്കുന്നവരുമുണ്ട്‌.

അദ്ധ്വാനിച്ച്‌ സമ്പാദിക്കുന്നതാണ്‌ ഏറ്റവും ഉത്തമം.സ്വന്തം വിയര്‍പ്പൊഴുക്കിസമ്പാദിച്ച കാശ്‌ ഇത്തരം വേണ്ടാവൃത്തികള്‍ക്ക്‌ ഉപയോഗിക്കാന്‍ മന:സാക്ഷിഅനുവദിക്കില്ല.വെറുതേ കിട്ടിയ പണം ഒരു വിലയും ഇല്ലാതെ ചെലവഴിക്കാനേതോന്നൂ.അതിനാല്‍ അദ്ധ്വാനിച്ച്‌ ജീവിക്കുക.ധനസമ്പാദനത്തിനുള്ള കുറുക്കുവഴികള്‍ തേടാതിരിക്കുക.

Wednesday, November 05, 2008

വിശപ്പിന്റെ വിളി

കനത്ത മഴ പെയ്യുന്ന ഒരു ദിവസം.എന്റെ ചെറിയ അനിയന്‍ എന്തോ ആവശ്യത്തിന്‌അങ്ങാടിയില്‍ പോയതായിരുന്നു.പൊതുവേ പുറത്ത്‌ പോകുമ്പോള്‍ അവന്‍ ആരോടും പറയാറില്ല.തന്റെ ആവശ്യം നിര്‍വ്വഹിച്ച്‌ തിരിച്ച്‌ വീട്ടില്‍ വന്നാലും ആരോടും വെറുംസംസാരത്തില്‍ ഏര്‍പ്പെടാറില്ല. അന്നും പതിവ്‌ പോലെ അവന്‍ തിരിച്ചു വന്നു.പക്ഷേ അവന്റെ വരവ്‌ കണ്ട്‌വീട്ടില്‍ എല്ലാവരും ഞെട്ടി.കുടയില്‍ അവനോടൊപ്പം നനഞ്ഞൊലിച്ച്‌ കീറിപ്പറിഞ്ഞ്‌മുഷിഞ്ഞ വേഷം ധരിച്ച്‌ പാറിപ്പറന്ന തലമുടിയുമായി ഒരു കുട്ടിയേയുംകൂടെ കൂട്ടിയാണ്‌ അവന്‍ വന്നത്‌!!! "ഉമ്മാ....കഴിക്കാന്‍ എന്താ അവിടെ ഉള്ളത്‌?"വീട്ടില്‍ എത്തിയ ഉടനെ അവന്‍ ഉമ്മയെ വിളിച്ച്‌ ചോദിച്ചു. "ഉപ്പ്‌മാവുണ്ട്‌".അവന്‌ വേണ്ടിയാണെന്ന ധാരണയില്‍ ഉമ്മ പറഞ്ഞു. "ആ....ഒരു പ്ലേറ്റില്‍ നിറയെ എടുത്തോളൂ...." "ങേ!!!നീ ഇപ്പോ തിന്നു പോയതല്ലേയുള്ളൂ...അപ്പോഴേക്കും വിശന്നോ?"ഉമ്മ കാര്യമറിയാതെ ചോദിച്ചു. "ആ.....എനിക്കല്ല.....ഇതാ വിശപ്പറിയുന്ന ഒരു കുട്ടി ഇവിടെ......" ഉമ്മ അകത്ത്‌ നിന്നും വന്ന് നോക്കി.അപ്പോള്‍ അനിയന്‍ തുടര്‍ന്നു. "ഈ കുട്ടി വിശപ്പ്‌ കാരണം മണ്ണ്‌ പെറുക്കി തിന്നുകയായിരുന്നു.ഞാന്‍ ചിലതൊക്കെ ചോദിച്ചെങ്കിലും ഉത്തരം പറയാന്‍ അതിന്‌ കഴിയുന്നില്ല.ചോദ്യംമനസ്സിലാകാഞ്ഞിട്ടോ പറയാന്‍ സാധിക്കാഞ്ഞിട്ടോ അല്ലെങ്കില്‍ കേള്‍വിക്കുറവോഎന്താണെന്നറിയില്ല.പക്ഷേ ഞാന്‍ വിളിച്ചപ്പോള്‍ എന്റെ കൂടെ പോരുകയും ചെയ്തു." "അപ്പോള്‍ ഈ കുട്ടിക്ക്‌ മാതാപിതാക്കളില്ലേ?" "ഉണ്ട്‌....അവര്‍ തിയേറ്ററിനടുത്ത്‌ ആ ബില്‍ഡിംഗിന്റെ ചായ്പില്‍ താമസിക്കുന്നുണ്ട്‌.ഈ കുട്ടിക്ക്‌ഇനി എന്നും ഇവിടെ നിന്നും ആഹാരം നല്‍കണം.വിശപ്പ്‌ തോന്നുമ്പോള്‍ ഇങ്ങോട്ട്‌ വരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌." അനിയന്‍ പറഞ്ഞ പ്രകാരം ഇന്നും ആ കുട്ടി വീട്ടില്‍ കയറി വരും.അവന്റെ ഭക്ഷണംകഴിച്ച്‌ തിരിച്ചു പോവുകയും ചെയ്യും. തെരുവില്‍ അലയുന്ന ധാരാളം കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണം പോലുംലഭിക്കാതെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.നമ്മുടെ വീടുകളില്‍ പാഴായിപോകുന്ന ഭക്ഷണ സാമഗ്രികളിലൂടെ ഒന്ന് കണ്ണോടിക്കുക.ലോകത്തിന്റെപല ഭാഗങ്ങളിലും, നാം പാഴാക്കുന്ന ഈ ഭക്ഷണത്തിന്റെ അംശം കൊണ്ട്‌ വിശപ്പടക്കാന്‍ സാധിക്കുന്ന എത്രയോ വയറുകളുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.വിശക്കുന്ന വയറിന്റെ വിളി കേട്ടുകൊണ്ട്‌ മിതമായി കഴിക്കുക.ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കുക.

Sunday, November 02, 2008

വയനാട്‌ ബ്ലോഗ്‌ ശില്‍പശാല ആരംഭിച്ചു.

ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തിലുള്ള അവസാന ശില്‍പശാലയായ വയനാട്‌ ബ്ലോഗ്‌ ശില്‍പശാല അല്‍പം മുമ്പ്‌ ആരംഭിച്ചു.

ചിത്രകാരന്‍,ഡി.പ്രദീപ്‌കുമാര്‍,സുനില്‍ ഫൈസല്‍, ദ്രൗപതി,അരീക്കോടന്‍ തുടങ്ങീ ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്നു.

കൂടാതെ വയണാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പലരും പങ്കെടുക്കുന്നുണ്ട്‌.

സാമാന്യം നല്ല ശ്രോദ്ധാക്കള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.

ഫൊട്ടോസ്‌ പിന്നാലെ....