Pages

Friday, December 03, 2021

രണ്ടു മത്സ്യങ്ങൾ

 പ്രൊഫസർ അംബികാസുതൻ മാങ്ങാടിനെപ്പറ്റി ധാരാളം കേട്ടിരുന്നു. എൻഡോസൾഫാൻ എന്ന് കേൾക്കുമ്പോൾ എൻമകജെ എന്ന കാസർകോടൻ ഗ്രാമവും പലരുടെയും മനസ്സിൽ ഓടിക്കയറുന്നത് ഇദ്ദേഹത്തിന്റെ അതേ പേരിലുള്ള നോവൽ കാരണമാണ്. നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഡൽഹി നഗരം ശുദ്ധ ഓക്സിജനിനായി വീർപ്പുമുട്ടിയപ്പോൾ പ്രഫസർ നേരത്തെ എഴുതിയ ഒരു കഥയും വൈറലായിരുന്നു.

മുകേഷ് കഥകൾക്ക് ശേഷം വായിക്കാനായി കോളേജ് ലൈബ്രറിയിൽ പുസ്തകം തിരയുന്നതിനിടയിലാണ് രണ്ട് മത്സ്യങ്ങൾ എന്റെ കയ്യിൽ കുടുങ്ങിയത്. ആദ്യ കഥയുടെ ഏതാനും വരികളിലൂടെ പോയപ്പോൾ തന്നെ ഞാൻ ആ ചൂണ്ടയിൽ സോറി പുസ്തകത്തിൽ കുരുങ്ങി.

കവ്വായിക്കായലിലെ പൂവാലിയുടെയും അഴകന്റെയും പ്രേമലീലകളും  ശൂലാപ്പ് കാവും മനസ്സിൽ ഒരു മായാചിത്രം രചിച്ചു. എൻഡോ സൾഫാൻ ദുരിത ബാധിതരായ കുട്ടികളെ പരിചരിക്കാനായി , കയ്യിൽ കിട്ടിയ ജോലിയും സ്വന്തം പ്രേമവും വലിച്ചെറിയുന്ന പൊന്നുഷസിന്റെ  കഥപറയുന പൊന്നുഷസിന്റെ കുട്ടികൾ എന്ന കഥയും ഹൃദ്യമായി. ഓക്സിജൻ ക്ഷാമത്തെ ഹൃദയ ഭേദകമായി അവതരിപ്പിക്കുന്ന പ്രാണവായു വായിച്ച് തീരുമ്പോൾ മനസ്സിൽ മരണത്തിന്റെ ഒരു മരവിപ്പ് കയറുന്നില്ലെങ്കിൽ അയാൾ ഒരു മനുഷനായിരിക്കില്ല.

12 കഥകളും ഒരു പഠനവും കഥാകാരന്റെ കുറിപ്പും അടങ്ങുന്നതാണ് ഈ പുസ്തകം. ചില കഥകൾ മനസ്സിൽ കുരുങ്ങും. ചിലത് മനസ്സിനെ കുരങ്ങു കളിപ്പിക്കുകയും ചെയ്യും.

ചിന്താവിഷ്ടയായ ലീല , പറക്കുന്ന സുന്ദരികൾ, കാലത്തിന്റെ കളിയാട്ടങ്ങൾ എന്നീ കഥകൾ എനിക്ക് മനസ്സിലായതേയില്ല. ചെലോൽക്ക് മനസ്സിലാവും ചെലോൽക്ക് മനസ്സിലാവൂല .


പുസ്തകം : രണ്ടു മത്സ്യങ്ങൾ

രചയിതാവ്: അംബികാസുതൻ മാങ്ങാട്

പ്രസാധകർ : ഡി സി ബുക്സ്

വില: 75 രൂപ

പേജ്: 86


1 comments:

Areekkodan | അരീക്കോടന്‍ said...

രണ്ടു മത്സ്യങ്ങളെപ്പറ്റി ....

Post a Comment

നന്ദി....വീണ്ടും വരിക